Tuesday, September 8, 2015

എെലന്‍













പ്രാണരക്ഷാര്ത്ഥം
ഒാടിക്കയറിയത്
നോഹയുടെ പോലൊരു
പേടകത്തിലായിരുന്നു.
അഭയാര്‍ത്ഥി ചാകരയാല്‍
വഞ്ചി ആടി ഉലയുമ്പോള്‍
ഉപ്പുകാറ്റില്‍ മുറിവുകള്‍ നീറി.
ഓടിപ്പോകാന്‍ വയ്യാത്ത വീടുകള്‍ക്കും
ആടുമാടുകള്‍ക്കും
എന്തുപറ്റിക്കാണും.
പൊട്ടിച്ചിതറുന്ന തലച്ചോറുകള്‍,
വെടിയുണ്ടയുടെ ചീറ്റല്‍,
ചൂട് ചോരയുടെ മണം
അങ്ങനെ അങ്ങനെ ...
എെലന്‍ കുര്‍ദ്ദി ....
പ്രിയപ്പെട്ടവനേ
ഈ അമ്മയോട്
പൊറുക്കുക.
വഴുതിപ്പോകാതെ
നെഞ്ചോട് ചേര്‍ത്തുപിടിക്കാനെനിക്കായില്ല മകനേ...
നിന്‍െറ
അവസാന ഉമ്മയുടെ ഉപ്പ്
എന്‍െറ പ്രാണനെ പൊള്ളിക്കുന്നു.
ലംബമായി അടിത്തട്ടിലേക്ക് പോയപ്പോള്‍
നീ എന്താണോര്‍ത്തത്....
കൂടെ കൂട്ടാന്‍ കഴിയാത്ത
ഒറ്റക്കയ്യന്‍ ടെടിബിയറിനെ കുറിച്ചോ...?
അതോ അമ്മയുടെ
അവസാന ഉമ്മയെക്കുറിച്ചോ...?
നിന്നെ കടിച്ചുവലിച്ച ടൂളന്‍ മത്സ്യങ്ങള്‍,
മെഡിറ്ററേനിയന്‍െറ ആഴം,
കൂട്ടക്കരച്ചിലുകള്‍...
ഓര്‍മ്മയാല്‍ വേട്ടയാടപ്പെടുകയാണ്.
എെലന്‍....
നമ്മുടെ ശവപ്പറമ്പുകള്‍ക്ക് മേലെ
ദൈവരാജ്യത്തിന്‍െറ
പണിനടക്കുന്നു.
ബൊദ്റൂണ്‍ ബീച്ചില്‍
മണല്‍ പരപ്പില്‍ കമഴ്ന്നു കിടന്ന
നിന്‍െറ ഉടലില്‍ നിന്നും
ലോകം എല്ലാം വായിച്ചെടുക്കും
...............................................................................
ഒരിക്കൽ ഞാനും മറുതീരമണയും
വെടിയുണ്ടകൾക്കും തിരമാലകൾക്കും
എത്തിപ്പെടാൻ ആവാത്ത തീരത്ത്
അന്നെന്റെ നെഞ്ചിൽ
മുത്തുച്ചിപ്പികൾ അമ്മാനമാടി
പച്ചക്കുത്തിയിരിക്കും

3 comments:

സുധി അറയ്ക്കൽ said...

വേദനിപ്പിക്കുന്ന വേട്ടയാടുന്ന ഒരു ചിത്രം!!!

Ambily said...

എെലന്‍ കുര്‍ദ്ദി ....
പ്രിയപ്പെട്ടവനേ
ഈ അമ്മയോട്
പൊറുക്കുക.
വഴുതിപ്പോകാതെ
നെഞ്ചോട് ചേര്‍ത്തുപിടിക്കാനെനിക്കായില്ല മകനേ...

ennile amma ezhuthan aasichath.. nandi.. enne manonila thettunna oravasthayilekku vare ethichoru chithram, enthennal ente kunjinum ailanum saadrushyam orupadanu- roopam kondum prayam kondum

വനിത വിനോദ് said...

Thanks Ambily :-)