Tuesday, November 17, 2015

അവൾ














പ്രണയങ്ങളുടെ മർമ്മരങ്ങളും
വ്യഥകളുടെ
വിട്ടകലാത്ത നിഴലുകളും
മുളപൊട്ടുന്ന
ഏകാന്തതയാണവൾ
കൂടെ നിൽക്കാൻ
കണ്ടുകൊണ്ടിരിക്കാൻ
സ്നേഹിക്കാൻ  സ്നേഹിക്കപ്പെടാൻ
ഉയിരിൽ നിന്നുമുള്ള
അഗാധമായ വാഞ്ഛയുള്ളവൾ
കാമത്തെ ആവാഹിക്കാനവൾക്കിഷ്ടം
പ്രണയം രതിയിലേയ്ക്ക്
വഴിമാറുന്നിടത്തുവെച്ച്
അവളിലെ അവൾ  ഉണരും.
സ്നേഹമില്ലാത്ത കാമം അവൾ  വെറുക്കും.
തൃഷ്ണ അവൾക്കൊരു
തടാകം പോലെയാണ്.
ഓളങ്ങളിൽ  അലയടിച്ച് തോണി പോലെ
അവളിലെ വികാരം
അണച്ചുകൊണ്ടേയിരിക്കും.
ഓളങ്ങൾ  ശാന്തമായി
നിശ്ചലമായൊരു തടാകം പോലെ അവൾ.
ചെറിയൊരു കാറ്റുവീശിയാൽ,
ഒരു മഴത്തുള്ളി നെറുകയിൽ  പതിച്ചാൽ,
ചിലനേരം ഒറ്റക്കിരുന്നാൽ,
ഒരു പൂവു ചൂടിയാൽ,
ഇടവഴിയിലൂടെയല്പ്പം നടന്നാൽ,
ഒരു പ്രിയമിത്രത്തെ കണ്ടാൽ,
അവൾ  പ്രകൃതിയാകും.
ഒന്നിനോടൊന്ന് ചേർന്ന്
കിടക്കുന്ന പ്രകൃതി.

3 comments:

Bipin said...

കവിത കൊള്ളാം.,

Shaheem Ayikar said...

പതിവ് പോലെ , മറ്റൊരു നല്ല കവിത .. എന്റെ ആശംസകൾ.

വിനുവേട്ടന്‍ said...

അതാണു മനഃശാസ്ത്രം...