ഒറ്റവരിയില്‍
കുറിച്ചിടാനാവില്ല
പ്രിയപ്പെട്ടവനേ
പൊട്ടിച്ചിതറിയ
നിന്‍െറ ഉടല്‍
അവശേഷിപ്പിനെ..
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കായി
ഉറക്കമിളച്ച രാത്രികളില്‍
തോക്കുകള്‍ തീ തുപ്പുന്ന
നിമിഷങ്ങളില്‍
ഗ്രനേഡുകൾ ചീളുകള്‍
പൊഴിച്ചപ്പോള്‍
മരണം മുന്നിലേക്കടുത്തപ്പോള്‍
നീ എന്താണ് ഓര്‍ത്തത്...
ആള്‍ക്കൂട്ടത്തില്‍
ഒരന്യയേപ്പോല്‍
മരണവണ്ടിക്കുപിന്നാലെ
ഞാന്‍ വരും
കഴിഞ്ഞ അവധിക്ക് വന്ന്
മടങ്ങുമ്പോള്‍
നീയേകിയ ഉമ്മകള്‍
കുഞ്ഞിന്‍െറ ചുണ്ടില്‍ നിന്നും
വായിച്ചെടുക്കും.
ഒറ്റപ്പെട്ടൊരു ദ്വീപായി
ഭാര്യ ജനക്കൂട്ടത്തിന്
നടുവില്‍ നില്‍ക്കുന്നത്
കാണുന്നുവോ..?
രാജ്യം മുഴുവന്‍ നിന്‍െറ
കബന്ധത്തില്‍ ചുംബിക്കുമ്പോള്‍
നിരഞ്ജന്‍ നീ
വെറുമൊരു പേര് മാത്രമല്ല
No comments:
Post a Comment