Monday, August 24, 2015

ഓണം ഓര്‍മ്മകളുണര്‍ത്താന്‍














ഓർമ്മയിലെ ഓണം
ഒരു ചുവർ ചിത്രം പോലെയാണ്. ഒരായിരം നിറമുള്ള ഏടുകൾ... കൽപ്പടവുകൾ ചവിട്ടിയിറങ്ങിയോടി പള്ളിക്കൂടം മറക്കുന്ന കാലം. തുമ്പയും, തുളസിയും, ചെമ്പരത്തിയും, കാക്കപ്പൂവും, തെച്ചിയും, കൈകോർത്ത് മുറ്റത്ത് ദീർഘവൃത്തം വരക്കും. പൂക്കളിറുത്ത് മടങ്ങും വഴി തേരട്ടയെക്കണ്ടോടും... പുത്തനുടുപ്പിട്ട് ഊഞ്ഞാലിൽ കുതിച്ചുയരും.. പുലിയും, വേട്ടക്കാരനും നിഷ്കളങ്ക ബാല്യത്തെ ഭീതിപ്പെടുത്തും. കപ്പടാ മീശയും, കുടവയറുമുള്ള ഭാസ്ക്കരൻ ചേട്ടൻ മാവേലിയായി പടികടന്നുവരും. കാച്ചെണ്ണയും, മുല്ലപ്പൂവും മണത്തിൻറെ കവചം തീര്ക്കും. പൂപൊലിപ്പാട്ടിൻ താളത്തിൽ നാടുണരും തുമ്പിതുള്ളിത്തുള്ളി ഉറഞ്ഞാടും ഉടലുകൊണ്ട് മാത്രം കടലുകടന്ന ഒാരോ പ്രവാസിയും ഓരോ മാവേലിയാണ്. ഗൃഹാതുരതയുടെ തുരുത്തിൽ ജീവിക്കുന്നവർ കർക്കിടക മഴയിൽ കിളിർക്കുന്ന കൂണ്പോലെ ചുററിലും കോണ്‍ ക്രീ റ്റ് കാടുകൾ കാടുകളിൽ ചാനൽ വിരിയിക്കുന്ന ഓണക്കാഴ്ച്ചകൾ... ടിഫിൻ ബോക്സുകളിലും, പോളിത്തീൻ കവറിലും ചുറ്റും ഓണം നിരന്നിരിക്കുമ്പോൾ ... വാഴയിലയിൽ അമ്മ വിളമ്പിയ ചെമ്പാരിച്ചോറും, കാളനും, അവിയലും, പപ്പടവും, ഉപ്പേരിയും ഗൃഹാതുരത്താൽ എന്നില് നിറയും.

No comments: