Sunday, August 9, 2015

നടവഴിയിലെ നേരുകള്









കണ്ണൂര്സ്വദേശി ഷെമി എഴുതിയ നടവഴിയിലെ നേരുകള്, പ്രതിസന്ധികള്മറികടന്ന് ലക്ഷ്യപ്രാപ്തിയില്എത്തിയ പെണ്കുട്ടിയുടെ കഥ.


വര്ഷങ്ങള് പഴക്കമുള്ള ആരുമറിയാതെ പോയ ക്രൂരകൊലപാതകത്തില് എനിക്കും പങ്കുണ്ട്...എന്നെയും പ്രതി ചേര്ക്കണം. കൊല്ലപ്പെട്ടത് പതിമൂന്നുകാരന് സുര്ജിത് !
മലയാളികള് മറന്നുകാണാന് ഇടയില്ലാത്തൊരു ആശുപത്രി വാര്ഡിലാണ് സംഭവം.
പുഴുക്കള്ക്ക് ഭക്ഷണമായിക്കൊണ്ടിരിക്കുന്ന ശവമല്ലാത്ത ശരീരങ്ങള്...
മലിന ഓവുചാലിലിഴയുന്ന മനുഷ്യര്...
ഷെമി എഴുതുകയാണ്, വിശന്നുറങ്ങിയ നാളുകളെക്കുറിച്ചും അനാഥത്വത്തേക്കാള് ദുഖകരമായ  ചില ഓര്മ്മകളെക്കുറിച്ചും നടവഴിയിലെ നേരുകള് എന്ന തന്റെ പുസ്തകത്തിലൂടെ…
……………………………………………………………………………………………………………………………………….
മാനം കെടുത്താനും മാന്യത വെട്ടിപ്പിടിക്കാനും രാഷ്ട്രീയക്കാര്ക്ക് കിട്ടിയ അവസരമായിരുന്നു ആ സംഭവം…
വാര്ഡിലെ തന്റെ ആദ്യദിവസം. റൗണ്ട്സിനെത്തിയ സര്ജന്, സുര്ജിത്തിന്റെ പി.ആര് ചെയ്യുമ്പോഴാണ് ഷെമി അവനെ കാണുന്നത്. തല മുണ്ഡനം ചെയ്തിട്ടുണ്ട്. കണ്ണുകള് മഞ്ഞിച്ച് കലങ്ങിയിരിക്കുന്നു. വെളുത്ത ശരീരത്തില് ആകമാനം ചുവന്ന തടിപ്പ്. വേണ്ടതിലല്പം വണ്ണമുള്ള ഡോക്ടറുടെ കൈ മുട്ടോളം പയ്യന്റെ ഗുദാമിലൂടെ നിര്ബാധം ഇറങ്ങിപോയത് ഞെട്ടലോടെയാണ് ഷെമി നോക്കി നിന്നത്.
വരാന്തയില് മൂത്രം, മലം പഴുപ്പ്, പുഴു, ഛര്ദില് ഇതിലെല്ലാം മുങ്ങിക്കിടക്കുന്ന രോഗികളെ രാവിലെ ഹോസിട്ടടിച്ചാണ് കുളിപ്പിക്കാറ്. അക്കൂട്ടത്തിലാണ് സുര്ജിത്തും.
മലദ്വാരത്തില് പഴുപ്പ് ഇറ്റുവീഴുന്ന കാരണം അടിവസ്ത്രം ഇടാറില്ല. നടക്കാനും അമര്ന്നിരിക്കാനും വയ്യാത്ത അന്യസംസ്ഥാനക്കാരോട് അറിയാവുന്ന ഹിന്ദി വെച്ച് പല തവണ ഷെമി സംസാരിക്കാന് ശ്രമിച്ചുവെങ്കിലും അവരുടെ ഭാഷ നിശബ്ദതയായിരുന്നു.
ബിഹാറീന്നോ ഒറീസയില് നിന്നോ വഴിതെറ്റി എത്തിപ്പെട്ടതാണത്രേ. വരുമ്പോള് കാണാനും മെനയുള്ള കൂട്ടത്തിലായിരുന്നു. വേലയും കൂലിയുമില്ലാതെ സുഖിച്ച് കഴിയുന്ന ഇവിടുള്ളവന്മാരെല്ലാം അവര്ക്കടെ ചൊറിച്ചിലു മാറ്റാന് അതിനെ ഇപ്പരുവത്തിലാക്കിയതാണത്രേ
മാറ്റമില്ലാത്ത മരണരേഖപ്പെടുത്തലുകള്, പലതിനും ഷെമിയെന്ന അനാഥപ്പെണ്ണ് സാക്ഷിയായി. മരിച്ചവന്റെ പേരില് ജീവിച്ചിരിക്കുന്നവര്ക്ക് മാരണമുണ്ടാകാതിരിക്കാനുള്ള സുരക്ഷാ സമാഹൃതി
…………………
തെരുവിലും അനാഥാലയത്തിലും ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും യാതനാലോകത്തിലാണ് ഷെമി വളര്ന്നത്.
കഥാകാരിയുടെ ആത്മകഥാംശം നിറഞ്ഞ നോവല്,നടവഴിയിലെ നേരുകള്’’ അതും കഥാകാരി തെരുവുബാല്യങ്ങള്ക്കായി തന്നെ സമര്പ്പിക്കുന്നു.
കണ്ണൂരിലായിരുന്നു അവളുടെ കുടുംബം. ബാപ്പയും ഉമ്മയും സഹോദരങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും പട്ടിണിയും വഴക്കും ബഹളവും മാത്രമായിരുന്നു എന്നുംഒറ്റമുറി വാടകവീട്ടില് മുട്ടതോടും കരിമണലും വാരിത്തിന്ന് വിശപ്പടക്കിയ കുഞ്ഞുമനസ്സ്.
മുലകുടി നിര്ത്തി സ്ക്കൂളില് ചേര്ക്കുന്ന കാലഘട്ടത്തിനിടയില് അമ്മമാര്ക്കിത്തിരി വിശ്രമം  ഉദ്ദേശിച്ച്  സര്ക്കാര് നടപ്പാക്കിയതെന്ന് ഷെമി വര്ണിച്ചിരിക്കുന്ന അംഗനവാടിയും ആ കാലഘട്ടവും വായനക്കാരില് ഒരുപോലെ വിഷാദവും ചിരിയും ജനിപ്പിക്കും.
ആദ്യം അംഗനവാടിയെന്ന് കേട്ട് ചാടിപുറപ്പെട്ടത് ഉപ്പുമാവോര്ത്തായിരുന്നു. എന്നാല് ഷെമി ചെന്ന അംഗനവാടിയില് അതുമില്ല. അമ്പ്രല്ലാമിഡിപാവാടക്കാരിയായ ശംസിയയുടെ സ്ലേറ്റിലേയ്ക്ക് നോക്കിയായിരുന്നു ആ ദിനങ്ങള്. ഉണ്ട ആസിഫിന്റെ ആനസ്ലേറ്റില് തൊടാന് കൊതിച്ചു. ഉപ്പുമാവില്ലാത്ത അംഗനവാടിയില് ആഹാരം കൊണ്ടുവരുന്നവര്ക്കിടയില് ആദ്യാക്ഷരങ്ങള് അദ്ഭുതങ്ങളായി സ്ലേറ്റുകളില് കുത്തിക്കുറിക്കുന്നവരെ നോക്കി, ഒരു സ്ലേറ്റ് പെന്സില് പോലുമില്ലാത്ത ബാല്യം ദാരിദ്ര്യത്തിന്റെ വലിയ സത്യമായി മുഴച്ചുനിന്നു.
വീതിയും വലിപ്പവും ഒട്ടുമില്ലാത്ത ഒറ്റമുറി. 150 രൂപയാണ് വാടക. അതുതന്നെ മിക്കമാസങ്ങളിലും കുടിശിക. പക്ഷെ സൗകര്യങ്ങളൊന്നുമില്ലാത്ത വീട് മറക്കാനാവില്ല, കാരണം അവിടമാണ് അവരുടെ ഓര്മ്മകളുടെ ജന്മസ്ഥലം.
ബാപ്പയ്ക്ക് അസുഖമായി. വാടക കൊടുക്കാനാവാതെ വീടൊഴിയേണ്ടി വന്നു. ചിന്നിച്ചിതറിപ്പോയ കുടുംബം. ഉമ്മയും സഹോദരങ്ങളുമൊക്കെ  പല വഴിക്കു പോയിതെരുവിൽ ബാപ്പയോടൊപ്പമായിരുന്നു അവൾ. ഒരുനാൾ  രാത്രി ഏറെ വൈകിയും ബാപ്പ വന്നില്ല. പേടിച്ച്  വിറച്ച്  ഒരു പോളപോലും കണ്ണടയ്ക്കാതെ, ഇരുട്ടുമൂടിയ  പീടിക വരാന്തയിൽ മരപ്പെട്ടിക്ക് പിന്നിൽ ഒരു കീറച്ചാക്കിൽ അവളൊറ്റയ്ക്ക്.
പിന്നെപ്പിന്നെ അതൊരു ശീലമായി. അവൾ തെരുവിന്റെ ഭാഗമായി. പഞ്ചായത്ത് പൈപ്പിൻ  ചോട്ടിലിരുന്ന് വെള്ളംവരുമ്പോള് മാത്രമുള്ള കുളിനനഞ്ഞ കുപ്പായം ഉണങ്ങും വരെ വെയിലത്തിരിക്കും. വിശക്കുമ്പോൾ സ്കൂളിലേക്കോടും. ഉച്ചക്കഞ്ഞിയെങ്കിലും  കിട്ടുമല്ലോ. അക്കാലത്ത് തെരുവില് കാണുന്ന കുട്ടികളെ വലിയ വീട്ടുകാര് വീട്ടുജോലിയേല്പ്പിക്കും. എല്ലുമുറിയെ ജോലി. കിട്ടുന്നതോ കീറിയതും പാറിയതും തുണികഷ്ണം. 
എട്ടുവയസ്സില് ഉപ്പ മരിച്ചതോടെ തെരുവില്. പതിമൂന്നാം വയസ്സില് ഉമ്മ മരിച്ചു. അനാഥത്വത്തിന്‌റെ തെരുവുവീഥിയിലകപ്പെട്ട് രണ്ട് ദിവസം പോലീസ് ലോക്കപ്പില്.
കുട്ടിക്കാലം കൂടുതലും തെരുവിലായിരുന്നു. അനാഥ മന്ദിരത്തില് എത്തിയപ്പോള്  നഷ്ടപ്പെട്ട സ്വാതന്ത്ര്യം. അനാഥാലയങ്ങളില് വരുന്നവര് സംഭാവന നല്കി മടങ്ങും. അനാഥകുട്ടികള് കിടക്കുന്ന മുറിയോ കഴിക്കുന്ന ആഹാരമോ ഉപയോഗിക്കുന്ന കക്കൂസോ ജീവനക്കാരുടെ പെരുമാറ്റമോ അവര് കണ്ടിരുന്നെങ്കില് എന്ന് ആഗ്രഹിച്ചിരുന്ന ബാല്യം.
കുഞ്ഞുനാളിലെ ഏല്‌ക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്. തീവണ്ടിപാളത്തിനരികിലെ, കടത്തിണ്ണയിലെ, തെരുവോരങ്ങളിലെ അന്തിയുറക്കം. സമയം വിട്ട് ഇരമ്പിവരുന്ന തീവണ്ടികളുടെ തേങ്ങലുകള്. ദേവാലയത്തിനുള്ളിലെ ചുമരില് തറപ്പിച്ച കുമ്പിളില് നിന്നും വെള്ളമെടുത്ത് തൊട്ട് ഉറക്കച്ചടവില് നിന്നും ഉന്മേഷം കൈകൊണ്ട് സ്‌ക്കൂള് ജീവിതം.
സ്‌ക്കൂള് അതാണ് ജീവിതത്തിന് വൈകുന്നേരം വരെ അര്ത്ഥമുണ്ടാക്കിതന്നത്. അനാഥാലയത്തിലെ പീഡനം. രക്ഷപ്പെടല്. പലനാടും പലവീടുകളും താണ്ടിയുള്ള ജീവിക്കാനുള്ള നെട്ടോട്ടം. അതിനിടയില് പലയിടങ്ങളില് കൂലി ലഭിക്കാതെയും ഒരു നേരത്തെ ആഹാരത്തിനായുള്ള തൊഴിലെടുക്കല്. ഒടുവില് എത്തിചേരുന്നത് ആതുരസേവനത്തിലും.... അതിനിടയില് കറുത്തകൈകളില് നിന്നും കാത്തുസൂക്ഷിച്ച പവിത്രത. വായനയില് ഒഴിവാക്കേണ്ടതായി ഒന്നുമില്ല.
ജീവിതത്തിലേയ്ക്ക് കടന്നുവന്ന ആയിഷാന്റപ്പവും കാദറുകുട്ടിയും സെറീനയും കുഞ്ഞാമിയും പിന്നെ, യഥാര്ത്ഥ വിദ്യാര്ത്ഥിയെ ലഭിക്കുന്നതില്പരം പൂര്ണത ഒരധ്യാപകനുമില്ലെന്ന് കുഞ്ഞാമിയിലൂടെ (ഷെമിയുടെ ഉമ്മ) സാക്ഷ്യപ്പെടുത്തിയ കണ്ണന്മാഷും വായനക്കാരന് മരിക്കുവോളം ജീവിക്കും.
നാലുവര്ഷം മാത്രം ഭൂമിപരിചയമുള്ള ഷെമിയെ ആറ് വര്ഷത്തെ പരിചയസര്ട്ടിഫിക്കറ്റ് നല്കി പ്രവേശനപത്രിക തയ്യാറാക്കിയത് കണ്ണന്മാഷായിരുന്നു. തലമുടിയും മീശയും മുക്കാല്ഭാഗവും വെള്ളവീണ കണ്ണന്മാഷ്
………………………………………………………………………………………………………………………………………………………………………………
തുടര്ച്ചയായ വായനശീലമുള്ളവര്ക്ക് ഇതൊരു വേറിട്ട വായനാനുഭവം ആണെന്ന് നിസംശയം പറയാം. വായിച്ചറിഞ്ഞവര്ക്ക് ഈ കഥയും ജീവിതാനുഭവങ്ങളും ജീവിതാവസാനം വരെ വേട്ടയാടപ്പെടും. വായിക്കുന്നവര്ക്ക് കണ്ണിനും മനസ്സിനും പകരാന് ധാരാളം കൗതുകങ്ങള് കഥാകാരി പങ്കുവെയ്ക്കുന്നുണ്ട്. ഒരേ സമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിലപ്പോഴെല്ലാം വികാരതീവ്രതയാല് കണ്ണുനനയിപ്പിച്ചും തേങ്ങലടക്കിയ കണ്ഠഭാരത്താല് നീറിയും വായിച്ചുതീര്ത്ത ഭാഗങ്ങള് ഒരിക്കല്കൂടി ആവര്ത്തിക്കുകയാണ് ഞാനീയെഴുത്തിലൂടെ.
ജീവിതത്തിലിന്നോളം 150 പേജിനപ്പുറം ഒരു വായനയും ഉണ്ടായിട്ടില്ല. വീട്ടുജോലിയും ഓഫീസും യാത്രകളും കിട്ടുന്ന ഇടവേളകളിലെല്ലാം രണ്ടാഴ്ച്ച സമയമെടുത്ത് ഷെമിയുടെ നടവഴിയിലെ നേരുകള്, (അല്ല, ഷെമിയുടെ ജീവിതക്കഥ, അങ്ങിനെ പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു) ആത്മാര്ത്ഥമായി വായിച്ചുതീര്ത്തു. 639 പേജുകള്.
പ്രസവത്തിനിടയില് ഏറെ കാലം ബോധം നശിച്ചുകിടന്ന ഷെമി പിന്നീട് ഓര്മ്മകള് പെറുക്കികൂട്ടി എഴുതിയത് മൂവായിരം പേജുകളായിരുന്നു. അതാണ് 639 പേജുകളുള്ള നടവഴിയിലെ നേരുകളായത്. അതില് പല ഭാഗങ്ങളും കളയേണ്ടി വന്നു.
കഥയില് തുടക്കത്തിലെ ജീവതങ്ങളും ഇടയില് കയറിവന്ന മുഖങ്ങളും കഥയില് അല്ലെങ്കില് അവസാനം ശേഷിച്ച കഥാപാത്രങ്ങളും നിരന്തരം മനസ്സിനെ വേട്ടയാടുകയാണ്.
ഉറക്കം വരാത്ത രാത്രികളിലെപ്പോഴും ശേഷിച്ച കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചത്. ഹാജറയും റംലയും റാഫിയും സൗറയും. പച്ചക്കണ്ണുള്ള സുന്ദരനെക്കുറിച്ചുള്ള വര്ണ്ണന കുറഞ്ഞുപോയതില് അല്പ്പം വിഷമം തോന്നാതിരുന്നില്ല, അതറിയിക്കുകയും ചെയ്തു. എഴുതിത്തീര്ന്നതെല്ലാം ഒതുക്കിയും പെറുക്കിയും എഡിറ്റിംഗില് പലതും ഒഴിവാക്കേണ്ടി വന്നെന്ന മറുപടിയും കിട്ടി. പക്ഷെ വായന എന്നെ സംബന്ധിച്ച് പൂര്ണ്ണമായിരുന്നില്ല, അവസാന പേജില് ആര്ത്തിയോടെ ഇനിയുമുണ്ടെങ്കില് എന്ന് ആശിച്ചു. എന്ത് സംഭവിച്ചിരിക്കാം എന്ന ആകാംക്ഷ.
വിദേശത്തുവന്നുള്ള ജീവിതത്തിലെ വീഴ്ച്ചയില് ഞാന് എന്ന ഒറിജിനല് കഥാപാത്രത്തിന് പിന്നീടെന്തൊക്കെ സംഭവിച്ചു എന്നത് ജീവിച്ചിരിക്കുന്ന മാധ്യമസുഹൃത്തുക്കളില് നിന്നും ചോദിച്ചറിഞ്ഞു. ഹൃദയത്തില് അങ്കലാപ്പോടെ മൂന്നാമതോരാളോട് അതെല്ലാം അതേ തീവ്രതയോടെ പങ്കുവെയ്ക്കാന് സാധിക്കുന്നില്ല. ഒരുപക്ഷെ മറ്റൊരു എഴുത്തിലൂടെ കഥാകാരിക്ക് തന്നെ അതിന് സാധിച്ചെന്നിരിക്കും.
………………………………………………………………………………………………………………………………………………………………………………
വടക്കേ മലബാറിലെ മുംസ്ലീം ജീവിതാവസ്ഥയുടെ നേര്ക്കാഴ്ച്ചക്കപ്പുറം തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ പോകുന്ന കുറെ  ജീവിതങ്ങളാണ്  ഷെമി പകര്ത്തിയത്.
എഴുത്തിലെ കരുണ തെരുവിലെ അഭയാര്ത്ഥികള്ക്കുകൂടി എത്തിക്കുകയാണ് ഷെമി. പൊള്ളുന്ന ജീവിതാനുഭവങ്ങള്ക്ക് ഭാവനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും പുസ്തകം വായനക്കാരിലെത്തിക്കണമെങ്കില് ചില ഭാവന കലര്ത്തേണ്ടത് എഴുത്തുകാരിയുടെ/കാരന്റെ ധര്മ്മമെന്നിരിക്കെ അത് അത്യതാപേക്ഷിതവുമാണ്.
തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറേ ജീവിതങ്ങള് എഴുതിയും വായിച്ചും പഴകിയതാണ്, എന്നാല് അത്തരം പാഴ്ച്ചെടി ജീവിതങ്ങള് അല്ല ഇവിടെ മുഴച്ചു നില്ക്കുന്നത്. പാഴ്ചെടിയില് നിന്നും കിളിര്ത്തുവന്ന ജീവിതം, അങ്ങിനെ വേണം ഷെമിയെന്ന ശ്വാസത്തെ വിശേഷിപ്പിക്കാന്.  
………………………………………………………………………………………………………………………………………………………………………………

(ഷെമി  മാദ്ധ്യമ പ്രവർത്തകനായ ഭർത്താവ് ഫസ്ലുവിനോടൊപ്പം ദുബായില് താമസം. തെരുവിൽ നിന്ന് അനാഥാലയത്തിലെത്തപ്പെട്ട  ഷെമി പ്ളസ് ടു വരെ പഠിച്ചു. അതുകഴിഞ്ഞ്  നഴ്സിംഗ്  കോഴ്സിന്  ചേർന്നു. തിരുവനന്തപുരത്ത് നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ്  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച്  ഫസ്ലുവിനെ പരിചയപ്പെടുന്നതും പ്രണയബദ്ധരാകുന്നതും. ഇവർക്ക് രണ്ട്  പെൺമക്കൾ. ആറാം ക്ലാസിൽ പഠിക്കുന്ന ഇഷയും എൽ.കെ.ജിയിൽ പഠിക്കുന്ന ഈവയും.)

No comments: